Artwork

المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرة بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.
Player FM - تطبيق بودكاست
انتقل إلى وضع عدم الاتصال باستخدام تطبيق Player FM !

സൗരയൂഥത്തിലെ വിചിത്ര ഉപഗ്രഹങ്ങള്‍-ഭാഗം 1

10:56
 
مشاركة
 

سلسلة مؤرشفة ("تلقيمة معطلة" status)

When? This feed was archived on July 30, 2022 19:08 (1+ y ago). Last successful fetch was on March 11, 2022 09:37 (2y ago)

Why? تلقيمة معطلة status. لم تتمكن خوادمنا من جلب تلقيمة بودكاست صحيحة لفترة طويلة.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage episode 308373605 series 3012657
المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرة بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.

സൗരയൂഥത്തില്‍ വിചിത്രമായതും കൗതുകമുള്ളതുമായ ചില ഉപഗ്രഹങ്ങളുണ്ട്. നമുക്ക് ഒട്ടും പരിചിതമല്ലാത്ത ആ ലോകത്തെ ചില അത്ഭുതങ്ങളെക്കുറിച്ച് അറിയാം. ഏറ്റവും വിചിത്ര സ്വഭാവമുള്ള 12 ഉപഗ്രഹങ്ങളുടെ അല്‍ഭുതങ്ങളാണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ആറ് ഉപഗ്രഹങ്ങളെയും രണ്ടാം ഭാഗത്തില്‍ ശേഷിക്കുന്ന ആറ് ഉപഗ്രഹങ്ങളെയുമാണ് പരിചയപ്പെടുത്തുന്നത്

നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളെക്കുറിച്ച് കുറേയേറെ കൗതുകം നിറഞ്ഞ കാര്യങ്ങളുണ്ട്. ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.

ഭൂമിയെ വലം വയ്ക്കുന്ന സ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രനെക്കുറിച്ച് മാത്രമേ നമുക്ക് കണ്ടും കേട്ടും പരിചയമുള്ളൂ. ചന്ദ്രനെപ്പോലെ മറ്റ് ഗ്രഹങ്ങള്‍ക്കും അകമ്പടി സേവിക്കുന്ന നിരവധി ഉപഗ്രഹങ്ങളുണ്ട്, പ്രകൃതി സ്വയം തീര്‍ത്ത സംരക്ഷണ വലയം പോലെ. ഇവയില്‍ പലതും ഗ്രഹങ്ങള്‍ ഉണ്ടായ അതേ കാലഘട്ടത്തിലും അതേ വസ്തുക്കളും കൊണ്ടാണ് ഉണ്ടായിരിക്കുന്നതും. സൂര്യനില്‍ നിന്നും അകന്ന് സൂര്യ പ്രകാശവും ചൂടുമെല്ലാം നന്നേ കുറവുള്ള ഇത്തരം ഉപഗ്രഹങ്ങളില്‍ പക്ഷേ ഗ്രഹങ്ങളിലേതു പോലെ വൈവിധ്യങ്ങള്‍ ഒന്നുമില്ല.

ചൂടും തണുപ്പും കാണാപ്പുറങ്ങളും

ലക്ഷം കോടി വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന, ഖര രൂപത്തിലുള്ള ഉപഗ്രഹങ്ങള്‍ മുതല്‍ ഗ്രഹങ്ങളുടെ ചൂടു മൂലം വളരെ പൊള്ളുന്നതു വരെ ഇക്കൂട്ടത്തിലുണ്ട്. ചിലതില്‍ ശൂന്യാകാശത്ത് ഉണ്ടാകുന്ന പൊട്ടിത്തെറികളും കൂട്ടിയിടിയും മൂലം അഗാധ ഗര്‍ത്തങ്ങളും വിള്ളലുകളും വരെ ഉണ്ടാകാറുണ്ട്. ചില ഉപഗ്രഹങ്ങളില്‍ വേലിയേറ്റവും വേലിയിറക്കവും മൂലമുള്ള വലിയ മാറ്റങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവയില്‍ ഏറ്റവും കൂടുതല്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് ശനിയുടെ എന്‍സെലാഡസ് എന്ന ഉപഗ്രഹമാണ്.

1. എന്‍സിലാഡസ് (Enceladus)

ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമാണ് എന്‍സിലാഡസ്. എന്നന്നും രഹസ്യങ്ങളുടെ വലിയ കലവറയാണിത്. മഞ്ഞ് മൂടിയ ഈ ഉപഗ്രഹത്തിന്റെ പ്രശാന്തമായ പുറംഭാഗം സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഭൂമിക്ക് പുറമേ അന്യഗ്രഹത്തിലെ ജീവനെക്കുറിച്ചും ഇവിടെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഏതായാലും ഇപ്പോഴും ഈ ഉപഗ്രഹത്തെക്കുറിച്ച് പഠനങ്ങളും വാദപ്രദിവാദങ്ങളും തുടരുകയാണ്. ജലാംശമുള്ള മഞ്ഞുകട്ടകള്‍ ഇവയുടെ പുറമേ കാണപ്പെടുന്നത് ഈ മഞ്ഞു പാളികള്‍ക്ക് അടിയില്‍ വെള്ളമുണ്ടാകാം എന്നതിന്റെ സൂചനയാണെന്ന് ശാസ്ത്രലോകം കരുതുന്നു.

നാസയുടെ കാസിനി എന്ന പേടകം 2004ല്‍ ശനി ഗ്രഹത്തെയും എന്‍സിലാഡസിനെയും നിരീക്ഷിച്ചപ്പോഴാണ് അത് ഒരു സജീവ ലോകമാണെന്നും അവിടെ ജീവന്റെ അംശം കണ്ടേക്കാമെന്നും തിരിച്ചറിയുന്നത്. ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ ഈ ഉപഗ്രഹത്തിന് പാറക്കെട്ടുകളോ ഐസുകട്ടകളോ നിറഞ്ഞ പ്രതലമായിരിക്കാം എന്നാണ് കരുതുന്നത്. 504 കിലോമീറ്ററാണ് ഈ ഉപഗ്രഹത്തിന്റെ വ്യാസം. ശനി ഗ്രഹവും ഡയോണ്‍ എന്ന ശനിയുടെ മറ്റൊരു ഉപഗ്രഹവുമായുള്ള ഗുരുത്വാകര്‍ഷണ ബലാബല പരീക്ഷണമാണ് എന്‍സിലാഡസിന്റെ ഉള്‍ഭാഗം ചെറു ചൂടുള്ളതും സജീവമാക്കുന്നതും എന്നാണ് കണ്ടെത്തിയത്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇവിടെ സൗരയൂഥത്തില്‍ ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാകാമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തുന്നത്.

2. കാലിസ്റ്റോ (Callisto)

വ്യാഴ ഗ്രഹത്തെ വലയം ചെയ്യുന്ന കാലിസ്റ്റോ എന്ന ഉപഗ്രഹം സൗരയൂഥത്തിലെ തന്നെ മൂന്നാമത്തെ വലിയ ഉപഗ്രഹമാണ്. വ്യാഴത്തെ വലയം ചെയ്യുന്ന ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളെയാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഗലീലിയോ ഗലീലി കണ്ടെത്തിയ ഈ ഉപഗ്രഹങ്ങളില്‍ ഏറ്റവും അകലെയുള്ളത് കാലിസ്റ്റോയാണ്. വലിപ്പത്തില്‍ ബുധനെക്കാള്‍ കുറച്ച് ചെറുതാണെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗുഹാമുഖമുള്ളത് കാലിസ്റ്റോയ്ക്കാണ്.

ഗുഹാമുഖങ്ങള്‍ നിറഞ്ഞ ഇരുണ്ട പ്രതലം ഉള്‍ക്കാഴ്ചകളെ മറയ്ക്കുന്നുണ്ട്. കണ്ടെത്താന്‍ സാധിച്ച ചില വിവരങ്ങള്‍ വച്ച് പ്രതലത്തിന് അടിഭാഗം ഐസ് നിറഞ്ഞതാണെന്നാണ് നിഗമനം. വേലിയേറ്റങ്ങളും ഭൂമിശാസ്ത്രപരമായ സംഭവങ്ങളും മൂലം നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലിസ്റ്റോയുടെ അയല്‍ ഗ്രഹങ്ങളെ അപേക്ഷിച്ച് ഇവിടെ 4.5 ലക്ഷം കോടി വര്‍ഷങ്ങളായി പ്രതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കാലിസ്റ്റോയുടെ സ്ഥാനം വച്ച് വ്യാഴത്തിന് ചുറ്റുമുള്ള ഗുരുത്വാകര്‍ഷണത്തിന്റെ ഭാഗമായി അതിന്റെ ഭ്രമണപഥത്തിലെത്തുന്ന ഉല്‍ക്കകളെ വലിച്ച് ഈ ഉപഗ്രഹത്തിലേക്ക് വീഴ്ത്തും. എങ്കിലും പലപ്പോഴായി പതിക്കുന്ന ഉല്‍ക്കകള്‍ പ്രതലത്തിലെ ഗര്‍ത്തങ്ങള്‍ക്ക് മുകളിലായി ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്താറുള്ളൂ.

3. ഡാക്‌റ്റൈല്‍ (Dactyl)

243 ഐഡ എന്ന നക്ഷത്ര സദൃശ്യമായ ഛിന്നഗ്രഹത്തിന്റെ ഉപഗ്രഹമാണ് ഡാക്‌റ്റൈല്‍. സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍ അഥവാ Astseroids.

ഐഡയുടെ അച്ചുതണ്ടിലൂടെ വെറും 1.6 കിലോമീറ്റര്‍ മാത്രം വലുപ്പമുള്ള കൊച്ച് ഉപഗ്രഹമാണ് ഡാക്‌റ്റൈല്‍. ഛിന്നഗ്രഹത്തിന്റെ കുറഞ്ഞ ഗുരുത്വാകര്‍ഷണം കാരണം, ഡാക്‌റ്റൈല്‍ ഐഡയുടെ ഭ്രമണപഥത്തിലേക്ക് ചേര്‍ക്കപ്പെടുന്നില്ല. അതേസമയം, ഐഡയും ഡാക്‌റ്റൈലും ഒരേ സമയത്താണ് രൂപീകൃതമായതെന്നാണ് കരുതുന്നത്.

മുന്നൂറിലധികം ഛിന്നഗ്രഹങ്ങളുള്ള കൊറോണിസ് കുടുംബത്തിലെ പ്രധാന അംഗമാണ് ഐഡ. ഇവയ്ക്കെല്ലാം ചെറിയ ഭ്രമണപഥങ്ങളും ചിലത് പരസ്പരം പങ്കുവയ്ക്കുന്നവയുമാണ്. ഒന്നോ രണ്ടോ ലക്ഷം കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടിയിടി മൂലമാണ് ഈ ഛിന്നഗ്രഹങ്ങള്‍ ഉണ്ടായതെന്ന് കരുതുന്നു. ഐഡയുടെ ഭ്രമണപഥത്തിന് അടുത്തുണ്ടായ ഏതെങ്കിലും ഛിന്നഗ്രഹം ചിതറി ഉണ്ടായതാണ് ഡാക്‌റ്റൈല്‍ എന്നും നിഗമനങ്ങളുണ്ട്. ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രമാണ് ഐഡ.

4. യപിറ്റസ് (Iapetus)

ശനി ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ മൂന്നാമതാണ് യപിറ്റസിന്റെ സ്ഥാനം. 1671 ല്‍ കണ്ടെത്തിയ ഈ ഉപഗ്രഹത്തിന്റെ ഒരു വശം ഇരുണ്ടതും മറുവശം എപ്പോഴും തെളിമയുള്ളതുമാണ്. കടും കാപ്പി നിറത്തിലുള്ള ഒരു ഗോളാര്‍ദ്ധവും ഇളം ചാര നിറത്തിലുള്ള എതിര്‍വശവുമാണ് ഇതിന്റെ പ്രത്യേകത. ശനിയെ ചുറ്റുന്ന മറ്റ് ചെറിയ ഉപഗ്രഹങ്ങളില്‍ നിന്നുണ്ടാകുന്ന ചെറിയ ഉല്‍ക്കാ ശിലകളില്‍ നിന്നുള്ള വസ്തുക്കള്‍ പൊടിപോലെ അടിഞ്ഞാകാം ഒരു വശത്ത് ബ്രൗണ്‍ നിറം ഉണ്ടായതെന്നാണ് നാസ കരുതുന്നത്. അതേസമയം, കാസിനി പേടകത്തില്‍ നിന്നു ലഭിച്ച സൂചനകളനുസരിച്ച് ഉപഗ്രഹത്തിന്റെ ഉള്‍വശത്തായുള്ള ഏതെങ്കിലും വസ്തുവിന്റെതാകാം എന്നും നിഗമനങ്ങളുണ്ട്.

യപിറ്റസിനെ ചുറ്റി ഭൂമധ്യരേഖ പോലെ ഒരു മലനിരയുണ്ട്. 13 കിലോമീറ്റര്‍ ഉയരവും 20 കിലോമീറ്റര്‍ വീതിയുമുള്ള മലകള്‍. ഇത് ഈ ഗ്രഹത്തിന് വാള്‍നട്ട് പോലെയൊരു രൂപം കൊടുക്കുന്നു. പണ്ട് ഗ്രഹങ്ങളുടേത് പോലുള്ള വളയം ഇതിനെ ചുറ്റി ഉണ്ടായിരുന്നിരിക്കാമെന്നും പിന്നീട് അത് ഉപഗ്രഹത്തിലേക്ക് പതിഞ്ഞു ചേര്‍ന്നതാകാമെന്നെല്ലാം നിഗമനങ്ങളുണ്ട്. ഇതിനു പക്ഷേ സ്ഥിരീകരണമില്ല.

5. നെരീദ് (Nereid)

നെപ്റ്റിയൂണിനെ ചുറ്റുന്ന രണ്ടാമത്തെ ഉപഗ്രഹമായി കണ്ടെത്തിയത് നെരീദിനെയാണ്. നെപ്റ്റിയൂണില്‍ നിന്ന് 1.4 - 9.7 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ ഉപഗ്രഹം കറങ്ങുന്നത്. ഇതിന്റെ ഭ്രമണപഥത്തില്‍ മറ്റ് വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം കൊണ്ട് വാല്‍നക്ഷത്രങ്ങളെയും ഛിന്നഗ്രഹങ്ങളെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇതേ തരത്തിലുള്ള ഒരു സാധാരണ ഉപഗ്രഹത്തെക്കാള്‍ കുറച്ച് വലിയതാണ് കക്ഷി.

നെപ്റ്റിയൂണിന്റെ സമീപത്തായുള്ള കുയ്പര്‍ ബെല്‍റ്റില്‍ നിന്നും പിടിച്ചെടുത്ത ട്രിറ്റോണ്‍ (നെപ്റ്റിയൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം), നെപ്റ്റിയൂണിന്റെ മറ്റ് ചില സ്വാഭാവിക ഉപഗ്രഹങ്ങളെ വലയത്തില്‍ നിന്നും പുറത്താക്കിയെന്നാണ് 1989ല്‍ വോയെജര്‍ 2 പേടകം കണ്ടെത്തിയത്. നെപ്റ്റിയൂണിന്റെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ അറ്റത്തുള്ള നെരീദ്, ഇതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടതാണെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

6. അയോ (Io)

സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗോളമായ അയോ വ്യാഴത്തിന്റെ മൂന്നാമത്തെ വലിയ ഉപഗ്രഹമാണ്. വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹവും ഇതുതന്നെ. ഗലീലിയന്‍ ഉപഗ്രഹങ്ങളില്‍ പെട്ട അയോ നിരവധി പാറക്കെട്ടുകളും മഞ്ഞുകട്ടയും ഉള്‍പ്പെട്ടതാണെന്ന് കരുതുന്നു. മഞ്ഞയും ചുവപ്പും ബ്രൗണും നിറങ്ങളുടെ മിശ്രിതമാണ് ഈ ഉപഗ്രഹം. പലതരം മിനറലുകളുടെയും സള്‍ഫറിന്റെയും സാന്നിധ്യമാണ് ഈ വിവിധ വര്‍ണങ്ങള്‍ അയോയ്ക്ക് നല്‍കിയത്. 1970 കളുടെ തുടക്കത്തില്‍ ഈ ഉപഗ്രഹത്തിന്റെ പ്രതലം മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലും 1979ല്‍ വോയേജര്‍ 1 ആണ് ഉപഗ്രഹത്തോട് അടുത്തെത്തി അതിന്റെ അഗ്‌നിപര്‍വ്വത സമാനമായ പ്രതലം തിരിച്ചറിഞ്ഞത്.

  continue reading

120 حلقات

Artwork
iconمشاركة
 

سلسلة مؤرشفة ("تلقيمة معطلة" status)

When? This feed was archived on July 30, 2022 19:08 (1+ y ago). Last successful fetch was on March 11, 2022 09:37 (2y ago)

Why? تلقيمة معطلة status. لم تتمكن خوادمنا من جلب تلقيمة بودكاست صحيحة لفترة طويلة.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage episode 308373605 series 3012657
المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرة بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.

സൗരയൂഥത്തില്‍ വിചിത്രമായതും കൗതുകമുള്ളതുമായ ചില ഉപഗ്രഹങ്ങളുണ്ട്. നമുക്ക് ഒട്ടും പരിചിതമല്ലാത്ത ആ ലോകത്തെ ചില അത്ഭുതങ്ങളെക്കുറിച്ച് അറിയാം. ഏറ്റവും വിചിത്ര സ്വഭാവമുള്ള 12 ഉപഗ്രഹങ്ങളുടെ അല്‍ഭുതങ്ങളാണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ആറ് ഉപഗ്രഹങ്ങളെയും രണ്ടാം ഭാഗത്തില്‍ ശേഷിക്കുന്ന ആറ് ഉപഗ്രഹങ്ങളെയുമാണ് പരിചയപ്പെടുത്തുന്നത്

നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളെക്കുറിച്ച് കുറേയേറെ കൗതുകം നിറഞ്ഞ കാര്യങ്ങളുണ്ട്. ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.

ഭൂമിയെ വലം വയ്ക്കുന്ന സ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രനെക്കുറിച്ച് മാത്രമേ നമുക്ക് കണ്ടും കേട്ടും പരിചയമുള്ളൂ. ചന്ദ്രനെപ്പോലെ മറ്റ് ഗ്രഹങ്ങള്‍ക്കും അകമ്പടി സേവിക്കുന്ന നിരവധി ഉപഗ്രഹങ്ങളുണ്ട്, പ്രകൃതി സ്വയം തീര്‍ത്ത സംരക്ഷണ വലയം പോലെ. ഇവയില്‍ പലതും ഗ്രഹങ്ങള്‍ ഉണ്ടായ അതേ കാലഘട്ടത്തിലും അതേ വസ്തുക്കളും കൊണ്ടാണ് ഉണ്ടായിരിക്കുന്നതും. സൂര്യനില്‍ നിന്നും അകന്ന് സൂര്യ പ്രകാശവും ചൂടുമെല്ലാം നന്നേ കുറവുള്ള ഇത്തരം ഉപഗ്രഹങ്ങളില്‍ പക്ഷേ ഗ്രഹങ്ങളിലേതു പോലെ വൈവിധ്യങ്ങള്‍ ഒന്നുമില്ല.

ചൂടും തണുപ്പും കാണാപ്പുറങ്ങളും

ലക്ഷം കോടി വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന, ഖര രൂപത്തിലുള്ള ഉപഗ്രഹങ്ങള്‍ മുതല്‍ ഗ്രഹങ്ങളുടെ ചൂടു മൂലം വളരെ പൊള്ളുന്നതു വരെ ഇക്കൂട്ടത്തിലുണ്ട്. ചിലതില്‍ ശൂന്യാകാശത്ത് ഉണ്ടാകുന്ന പൊട്ടിത്തെറികളും കൂട്ടിയിടിയും മൂലം അഗാധ ഗര്‍ത്തങ്ങളും വിള്ളലുകളും വരെ ഉണ്ടാകാറുണ്ട്. ചില ഉപഗ്രഹങ്ങളില്‍ വേലിയേറ്റവും വേലിയിറക്കവും മൂലമുള്ള വലിയ മാറ്റങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവയില്‍ ഏറ്റവും കൂടുതല്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് ശനിയുടെ എന്‍സെലാഡസ് എന്ന ഉപഗ്രഹമാണ്.

1. എന്‍സിലാഡസ് (Enceladus)

ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമാണ് എന്‍സിലാഡസ്. എന്നന്നും രഹസ്യങ്ങളുടെ വലിയ കലവറയാണിത്. മഞ്ഞ് മൂടിയ ഈ ഉപഗ്രഹത്തിന്റെ പ്രശാന്തമായ പുറംഭാഗം സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഭൂമിക്ക് പുറമേ അന്യഗ്രഹത്തിലെ ജീവനെക്കുറിച്ചും ഇവിടെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഏതായാലും ഇപ്പോഴും ഈ ഉപഗ്രഹത്തെക്കുറിച്ച് പഠനങ്ങളും വാദപ്രദിവാദങ്ങളും തുടരുകയാണ്. ജലാംശമുള്ള മഞ്ഞുകട്ടകള്‍ ഇവയുടെ പുറമേ കാണപ്പെടുന്നത് ഈ മഞ്ഞു പാളികള്‍ക്ക് അടിയില്‍ വെള്ളമുണ്ടാകാം എന്നതിന്റെ സൂചനയാണെന്ന് ശാസ്ത്രലോകം കരുതുന്നു.

നാസയുടെ കാസിനി എന്ന പേടകം 2004ല്‍ ശനി ഗ്രഹത്തെയും എന്‍സിലാഡസിനെയും നിരീക്ഷിച്ചപ്പോഴാണ് അത് ഒരു സജീവ ലോകമാണെന്നും അവിടെ ജീവന്റെ അംശം കണ്ടേക്കാമെന്നും തിരിച്ചറിയുന്നത്. ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ ഈ ഉപഗ്രഹത്തിന് പാറക്കെട്ടുകളോ ഐസുകട്ടകളോ നിറഞ്ഞ പ്രതലമായിരിക്കാം എന്നാണ് കരുതുന്നത്. 504 കിലോമീറ്ററാണ് ഈ ഉപഗ്രഹത്തിന്റെ വ്യാസം. ശനി ഗ്രഹവും ഡയോണ്‍ എന്ന ശനിയുടെ മറ്റൊരു ഉപഗ്രഹവുമായുള്ള ഗുരുത്വാകര്‍ഷണ ബലാബല പരീക്ഷണമാണ് എന്‍സിലാഡസിന്റെ ഉള്‍ഭാഗം ചെറു ചൂടുള്ളതും സജീവമാക്കുന്നതും എന്നാണ് കണ്ടെത്തിയത്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇവിടെ സൗരയൂഥത്തില്‍ ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാകാമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തുന്നത്.

2. കാലിസ്റ്റോ (Callisto)

വ്യാഴ ഗ്രഹത്തെ വലയം ചെയ്യുന്ന കാലിസ്റ്റോ എന്ന ഉപഗ്രഹം സൗരയൂഥത്തിലെ തന്നെ മൂന്നാമത്തെ വലിയ ഉപഗ്രഹമാണ്. വ്യാഴത്തെ വലയം ചെയ്യുന്ന ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളെയാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഗലീലിയോ ഗലീലി കണ്ടെത്തിയ ഈ ഉപഗ്രഹങ്ങളില്‍ ഏറ്റവും അകലെയുള്ളത് കാലിസ്റ്റോയാണ്. വലിപ്പത്തില്‍ ബുധനെക്കാള്‍ കുറച്ച് ചെറുതാണെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗുഹാമുഖമുള്ളത് കാലിസ്റ്റോയ്ക്കാണ്.

ഗുഹാമുഖങ്ങള്‍ നിറഞ്ഞ ഇരുണ്ട പ്രതലം ഉള്‍ക്കാഴ്ചകളെ മറയ്ക്കുന്നുണ്ട്. കണ്ടെത്താന്‍ സാധിച്ച ചില വിവരങ്ങള്‍ വച്ച് പ്രതലത്തിന് അടിഭാഗം ഐസ് നിറഞ്ഞതാണെന്നാണ് നിഗമനം. വേലിയേറ്റങ്ങളും ഭൂമിശാസ്ത്രപരമായ സംഭവങ്ങളും മൂലം നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലിസ്റ്റോയുടെ അയല്‍ ഗ്രഹങ്ങളെ അപേക്ഷിച്ച് ഇവിടെ 4.5 ലക്ഷം കോടി വര്‍ഷങ്ങളായി പ്രതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കാലിസ്റ്റോയുടെ സ്ഥാനം വച്ച് വ്യാഴത്തിന് ചുറ്റുമുള്ള ഗുരുത്വാകര്‍ഷണത്തിന്റെ ഭാഗമായി അതിന്റെ ഭ്രമണപഥത്തിലെത്തുന്ന ഉല്‍ക്കകളെ വലിച്ച് ഈ ഉപഗ്രഹത്തിലേക്ക് വീഴ്ത്തും. എങ്കിലും പലപ്പോഴായി പതിക്കുന്ന ഉല്‍ക്കകള്‍ പ്രതലത്തിലെ ഗര്‍ത്തങ്ങള്‍ക്ക് മുകളിലായി ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്താറുള്ളൂ.

3. ഡാക്‌റ്റൈല്‍ (Dactyl)

243 ഐഡ എന്ന നക്ഷത്ര സദൃശ്യമായ ഛിന്നഗ്രഹത്തിന്റെ ഉപഗ്രഹമാണ് ഡാക്‌റ്റൈല്‍. സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍ അഥവാ Astseroids.

ഐഡയുടെ അച്ചുതണ്ടിലൂടെ വെറും 1.6 കിലോമീറ്റര്‍ മാത്രം വലുപ്പമുള്ള കൊച്ച് ഉപഗ്രഹമാണ് ഡാക്‌റ്റൈല്‍. ഛിന്നഗ്രഹത്തിന്റെ കുറഞ്ഞ ഗുരുത്വാകര്‍ഷണം കാരണം, ഡാക്‌റ്റൈല്‍ ഐഡയുടെ ഭ്രമണപഥത്തിലേക്ക് ചേര്‍ക്കപ്പെടുന്നില്ല. അതേസമയം, ഐഡയും ഡാക്‌റ്റൈലും ഒരേ സമയത്താണ് രൂപീകൃതമായതെന്നാണ് കരുതുന്നത്.

മുന്നൂറിലധികം ഛിന്നഗ്രഹങ്ങളുള്ള കൊറോണിസ് കുടുംബത്തിലെ പ്രധാന അംഗമാണ് ഐഡ. ഇവയ്ക്കെല്ലാം ചെറിയ ഭ്രമണപഥങ്ങളും ചിലത് പരസ്പരം പങ്കുവയ്ക്കുന്നവയുമാണ്. ഒന്നോ രണ്ടോ ലക്ഷം കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടിയിടി മൂലമാണ് ഈ ഛിന്നഗ്രഹങ്ങള്‍ ഉണ്ടായതെന്ന് കരുതുന്നു. ഐഡയുടെ ഭ്രമണപഥത്തിന് അടുത്തുണ്ടായ ഏതെങ്കിലും ഛിന്നഗ്രഹം ചിതറി ഉണ്ടായതാണ് ഡാക്‌റ്റൈല്‍ എന്നും നിഗമനങ്ങളുണ്ട്. ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രമാണ് ഐഡ.

4. യപിറ്റസ് (Iapetus)

ശനി ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ മൂന്നാമതാണ് യപിറ്റസിന്റെ സ്ഥാനം. 1671 ല്‍ കണ്ടെത്തിയ ഈ ഉപഗ്രഹത്തിന്റെ ഒരു വശം ഇരുണ്ടതും മറുവശം എപ്പോഴും തെളിമയുള്ളതുമാണ്. കടും കാപ്പി നിറത്തിലുള്ള ഒരു ഗോളാര്‍ദ്ധവും ഇളം ചാര നിറത്തിലുള്ള എതിര്‍വശവുമാണ് ഇതിന്റെ പ്രത്യേകത. ശനിയെ ചുറ്റുന്ന മറ്റ് ചെറിയ ഉപഗ്രഹങ്ങളില്‍ നിന്നുണ്ടാകുന്ന ചെറിയ ഉല്‍ക്കാ ശിലകളില്‍ നിന്നുള്ള വസ്തുക്കള്‍ പൊടിപോലെ അടിഞ്ഞാകാം ഒരു വശത്ത് ബ്രൗണ്‍ നിറം ഉണ്ടായതെന്നാണ് നാസ കരുതുന്നത്. അതേസമയം, കാസിനി പേടകത്തില്‍ നിന്നു ലഭിച്ച സൂചനകളനുസരിച്ച് ഉപഗ്രഹത്തിന്റെ ഉള്‍വശത്തായുള്ള ഏതെങ്കിലും വസ്തുവിന്റെതാകാം എന്നും നിഗമനങ്ങളുണ്ട്.

യപിറ്റസിനെ ചുറ്റി ഭൂമധ്യരേഖ പോലെ ഒരു മലനിരയുണ്ട്. 13 കിലോമീറ്റര്‍ ഉയരവും 20 കിലോമീറ്റര്‍ വീതിയുമുള്ള മലകള്‍. ഇത് ഈ ഗ്രഹത്തിന് വാള്‍നട്ട് പോലെയൊരു രൂപം കൊടുക്കുന്നു. പണ്ട് ഗ്രഹങ്ങളുടേത് പോലുള്ള വളയം ഇതിനെ ചുറ്റി ഉണ്ടായിരുന്നിരിക്കാമെന്നും പിന്നീട് അത് ഉപഗ്രഹത്തിലേക്ക് പതിഞ്ഞു ചേര്‍ന്നതാകാമെന്നെല്ലാം നിഗമനങ്ങളുണ്ട്. ഇതിനു പക്ഷേ സ്ഥിരീകരണമില്ല.

5. നെരീദ് (Nereid)

നെപ്റ്റിയൂണിനെ ചുറ്റുന്ന രണ്ടാമത്തെ ഉപഗ്രഹമായി കണ്ടെത്തിയത് നെരീദിനെയാണ്. നെപ്റ്റിയൂണില്‍ നിന്ന് 1.4 - 9.7 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ ഉപഗ്രഹം കറങ്ങുന്നത്. ഇതിന്റെ ഭ്രമണപഥത്തില്‍ മറ്റ് വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലം കൊണ്ട് വാല്‍നക്ഷത്രങ്ങളെയും ഛിന്നഗ്രഹങ്ങളെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇതേ തരത്തിലുള്ള ഒരു സാധാരണ ഉപഗ്രഹത്തെക്കാള്‍ കുറച്ച് വലിയതാണ് കക്ഷി.

നെപ്റ്റിയൂണിന്റെ സമീപത്തായുള്ള കുയ്പര്‍ ബെല്‍റ്റില്‍ നിന്നും പിടിച്ചെടുത്ത ട്രിറ്റോണ്‍ (നെപ്റ്റിയൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം), നെപ്റ്റിയൂണിന്റെ മറ്റ് ചില സ്വാഭാവിക ഉപഗ്രഹങ്ങളെ വലയത്തില്‍ നിന്നും പുറത്താക്കിയെന്നാണ് 1989ല്‍ വോയെജര്‍ 2 പേടകം കണ്ടെത്തിയത്. നെപ്റ്റിയൂണിന്റെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ അറ്റത്തുള്ള നെരീദ്, ഇതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടതാണെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

6. അയോ (Io)

സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗോളമായ അയോ വ്യാഴത്തിന്റെ മൂന്നാമത്തെ വലിയ ഉപഗ്രഹമാണ്. വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹവും ഇതുതന്നെ. ഗലീലിയന്‍ ഉപഗ്രഹങ്ങളില്‍ പെട്ട അയോ നിരവധി പാറക്കെട്ടുകളും മഞ്ഞുകട്ടയും ഉള്‍പ്പെട്ടതാണെന്ന് കരുതുന്നു. മഞ്ഞയും ചുവപ്പും ബ്രൗണും നിറങ്ങളുടെ മിശ്രിതമാണ് ഈ ഉപഗ്രഹം. പലതരം മിനറലുകളുടെയും സള്‍ഫറിന്റെയും സാന്നിധ്യമാണ് ഈ വിവിധ വര്‍ണങ്ങള്‍ അയോയ്ക്ക് നല്‍കിയത്. 1970 കളുടെ തുടക്കത്തില്‍ ഈ ഉപഗ്രഹത്തിന്റെ പ്രതലം മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലും 1979ല്‍ വോയേജര്‍ 1 ആണ് ഉപഗ്രഹത്തോട് അടുത്തെത്തി അതിന്റെ അഗ്‌നിപര്‍വ്വത സമാനമായ പ്രതലം തിരിച്ചറിഞ്ഞത്.

  continue reading

120 حلقات

كل الحلقات

×
 
Loading …

مرحبًا بك في مشغل أف ام!

يقوم برنامج مشغل أف أم بمسح الويب للحصول على بودكاست عالية الجودة لتستمتع بها الآن. إنه أفضل تطبيق بودكاست ويعمل على أجهزة اندرويد والأيفون والويب. قم بالتسجيل لمزامنة الاشتراكات عبر الأجهزة.

 

دليل مرجعي سريع