Artwork

المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرةً بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.
Player FM - تطبيق بودكاست
انتقل إلى وضع عدم الاتصال باستخدام تطبيق Player FM !

അന്ന് എഫ്ബിഐ റിജക്റ്റ് ചെയ്തു; ഇന്ന് നമുക്ക് ശുദ്ധവായു തരാനുള്ള ദൗത്യം

17:19
 
مشاركة
 

سلسلة مؤرشفة ("تلقيمة معطلة" status)

When? This feed was archived on July 30, 2022 19:08 (1+ y ago). Last successful fetch was on March 11, 2022 09:37 (2y ago)

Why? تلقيمة معطلة status. لم تتمكن خوادمنا من جلب تلقيمة بودكاست صحيحة لفترة طويلة.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage episode 308373574 series 3012657
المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرةً بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.

വര്‍ക്ക് ഫ്രം ഹോമും വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസവും സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ നിങ്ങള്‍ ജോലി ചെയ്യുന്ന, അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്ന മുറിക്കുള്ളിലെയും പൊതുവെ വീട്ടിനുള്ളിലെയും വായു നമ്മുടെ ആരോഗ്യത്തെയും ബുദ്ധിയെയും മനസിനെയും ക്രിയാത്മകതയെയും ഒരുപോലെ ബാധിക്കുകയാണ്. അതിനെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളെ പരിചയപ്പെടാം...

ഒരു സംഭവ കഥ പറയാം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജോസഫ് അലെന്‍ ജനിച്ചുവീഴുന്നത് ഒരു കുറ്റാന്വേഷണ കുടുംബത്തിലാണ്. പിതാവ് ഒരു ഡിറ്റക്റ്റീവായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു കുറ്റാന്വേഷണ ഏജന്‍സിയും ഉണ്ടായിരുന്നു. സ്വാഭാവികമായും കുറ്റകൃത്യങ്ങള്‍ക്ക് പിറകേയുള്ള പിതാവിന്റെ അന്വേഷണങ്ങളില്‍ അലനും ഒപ്പം കൂടി. അങ്ങനെ അദ്ദേഹത്തിന്റെ കൗമാരവും യൗവ്വനവും പലവിധ കുറ്റാന്വേഷണ പ്രവര്‍ത്തനങ്ങളുമായി കടന്നുപോയി. പതിയെപ്പതിയെ പിതാവിന്റെ ബിസിനസും അന്വേഷണങ്ങളും അലന്റെ മേല്‍നോട്ടത്തിലായി. ഡിറ്റക്റ്റീവ് നോവലുകള്‍ വായിക്കുന്നത് പോലെ ഹരം കൊള്ളിക്കുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്ക് പിന്നാലെയുള്ള യാത്രയെന്ന് അലന്‍ ഓര്‍ക്കുന്നു. പക്ഷേ മനസിന്റെ ഏതോ ഒരു കോണില്‍ ശാസ്ത്രജ്ഞന്‍ ആകണമെന്ന മോഹം അലന്‍ രഹസ്യമായി കാത്തുസൂക്ഷിച്ചിരുന്നു. ആ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനെന്നവണ്ണം അന്വേഷണ ഏജന്‍സിയിലെ ജോലിക്കൊപ്പം അദ്ദേഹം ബോസ്റ്റണ്‍ കോളെജില്‍ നിന്ന് പാരിസ്ഥിതിക ശാസ്ത്രത്തില്‍ ബിരുദവുമെടുത്തു.

അതേസമയം കുറ്റാന്വേഷണത്തില്‍ മിടുക്കനായിത്തീര്‍ന്ന അലന് മുന്നില്‍ എഫ്ബിഐ ഏജന്റ് ആകാനുള്ള അവസരവും വന്നെത്തി. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന അഭിമുഖങ്ങളിലും പരീക്ഷകളിലും വിജയിച്ച് ഏറ്റവുമൊടുവിലത്തെ പരീക്ഷണമായ പോളിഗ്രാഫ് ടെസ്റ്റിന് അലന്‍ ഒരുങ്ങി. ആദ്യ റൗണ്ടില്‍ അദ്ദേഹം ജയിച്ചു.

പൊതുജനാരോഗ്യത്തില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ അലന്‍ ഇന്ന് ഹാര്‍വാര്‍ഡിന്റെ ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ 'ഹെല്‍ത്തി ബില്‍ഡിംഗ്സ്' പ്രോഗ്രാമിന്റെ ഡയറക്റ്ററാണ്

ചോദിച്ച കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം സംശയമന്യേ അലന്‍ ഉത്തരം പറഞ്ഞു. തുടര്‍ന്ന് അലനെ പരീക്ഷിക്കാന്‍ തങ്ങളുടെ ഏറ്റവും കര്‍ക്കശക്കാരനായ ചോദ്യകര്‍ത്താവിനെ തന്നെ എഫ്ബിഐ വിളിച്ചുവരുത്തി. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ശേഷം നീ നുണയാണ് പറയുന്നതെന്ന് എനിക്കറിയാമെന്ന് ചോദ്യകര്‍ത്താവ് അലറിക്കൊണ്ട് പറഞ്ഞു. പക്ഷേ അലന്‍ ശാന്തനായി തന്നെ ഇരുന്നു. ചോദ്യകര്‍ത്താവ് വാതില്‍ കൊട്ടിയടച്ച് പുറത്തുപോയി. പുറത്തുപോയ അദ്ദേഹം തിരിച്ചുവന്ന് 'അഭിനന്ദനങ്ങള്‍ താങ്കള്‍ പരീക്ഷയില്‍ വിജയിച്ചിരിക്കുന്നു'വെന്ന് പറയുമെന്നാണ് അലന്‍ കരുതിയത്. കാരണം തന്റെ പ്രകടനത്തില്‍ അലന് വിശ്വാസമുണ്ടായിരുന്നു. പക്ഷേ രണ്ടാം റൗണ്ടില്‍ അലന്‍ പരാജയപ്പെട്ടു. പോളിഗ്രാഫില്‍ ടെസ്റ്റില്‍ അടി പതറാത്തവരെ എഫ്ബിഐക്ക് ആവശ്യമില്ലായിരുന്നു. കരിയര്‍ സംബന്ധിച്ച് അലന് മുമ്പിലുണ്ടായിരുന്ന അനിശ്ചിതത്വം അതോടെ അവസാനിച്ചു. രാവിലെ എഫ്ബിഐയുടെ നുണ പരിശോധന പരീക്ഷയില്‍ പരാജയപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം പബ്ലിക് ഹെല്‍ത്തില്‍ ബിരുദ പഠനം ആരംഭിച്ച ഏക വ്യക്തി താനായിരിക്കുമെന്ന് അലന്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ക്ക് പിറകേയുള്ള യാത്ര അവിടെ അവസാനിച്ചെങ്കിലും ഉള്ളിലെ അന്വേഷണ വാസന അലന്‍ ഉപേക്ഷിച്ചില്ല.

അകത്തളങ്ങളിലെ വിഷവായുവിന് പിന്നാലെയുള്ള യാത്ര

പൊതുജനാരോഗ്യത്തില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ അലന്‍ ഇന്ന് ഹാര്‍വാര്‍ഡിന്റെ ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ 'ഹെല്‍ത്തി ബില്‍ഡിംഗ്സ്' പ്രോഗ്രാമിന്റെ ഡയറക്റ്ററാണ്. അകത്തളങ്ങളിലെ ഫര്‍ണിച്ചറുകളും ചവിട്ടികളും പെയിന്റുകളും പുറത്തേക്ക് പോകാനാകാതെ തിങ്ങിക്കിടക്കുന്ന വായുവും പുറന്തള്ളുന്ന വിഷവാതകങ്ങളും ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ് ഹെല്‍ത്തി ബില്‍ഡിംഗ് പ്രോഗ്രാം ചര്‍ച്ച ചെയ്യുന്നത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ കറങ്ങിനടക്കുന്ന വായു ആരോഗ്യത്തെ മാത്രമല്ല വ്യക്തതയോടെയും സര്‍ഗാത്മകമായും ചിന്തിക്കാനുള്ള നമ്മുടെ ശേഷിയെയും ബാധിക്കുന്നുണ്ടെന്നാണ് അലന്റെയും സംഘത്തിന്റെയും കണ്ടെത്തല്‍. ഒന്നാലോചിച്ച് നോക്കൂ ജീവിതത്തിന്റെ 90 ശതമാനത്തിലധികം സമയം അകത്തളങ്ങളില്‍ ചിലവഴിക്കുന്നവരാണ് നമ്മളില്‍ പലരും. അലനും സംഘവും പറയുന്നത് സത്യമാണെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥ എന്തായിത്തീരും. കെട്ടിടങ്ങളുടെ പ്രവര്‍ത്തനരീതി മുതല്‍ അവിടുത്തെ പാരിസ്ഥിതിക അന്തരീക്ഷം വരെയുള്ള കാര്യങ്ങളിലും ആരോഗ്യവുമായി അവയ്ക്കുള്ള ബന്ധത്തിലും അലന് അപാരമായ ജ്ഞാനമുള്ളതായി ഇല്യാനോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവില്‍, ആര്‍കിടെക്ചറല്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് വിഭാഗം അധ്യക്ഷനായ ബ്രെന്റ് സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന ആളുകള്‍ ലോകത്ത് തന്നെ വളരെ കുറവായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

കോവിഡ്കാലത്ത് പ്രസക്തമായ വിഷയം

കോവിഡ്-19 പകര്‍ച്ചവ്യാധി ലോകത്തെയാകെ ഗ്രസിക്കുന്നതിന് മുമ്പ് നാം ശ്വസിക്കുന്ന വായുവിന്റെ പരിശുദ്ധിയെക്കുറിച്ച് ജനങ്ങള്‍, പ്രത്യേകിച്ച് പൊതുജനങ്ങള്‍ ഇത്രകണ്ട് ബോധവാന്മാരായിരുന്നില്ല. അത് അകത്തള്ളങ്ങളിലെ ആയാലും പുറത്തേത് ആയാലും. പക്ഷേ മഹാമാരി ലോകത്തിന് പുതിയ പല അറിവുകളും നല്‍കി. അല്ലെങ്കില്‍ നേരത്തെയുണ്ടായിരുന്ന ചില അറിവുകള്‍ അംഗീകരിക്കാനും അവ അനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും നാം നിര്‍ബന്ധിതരായി. കെട്ടിട നിര്‍മ്മാണത്തില്‍ അലന്റെ ഉപദേശങ്ങള്‍ തേടുന്ന അമേരിക്കയിലെ വന്‍കിട കെട്ടിട നിര്‍മാതാക്കളായ ബോസ്റ്റണ്‍ പ്രോപ്പര്‍ട്ടീസ് ഇക്കാര്യം ശരിവെക്കുന്നു. പകര്‍ച്ചവ്യാധിക്ക് മുമ്പ് അകത്തളങ്ങളിലെ വായുവിന് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് കമ്പനി എക്സിക്യുട്ടീവുകളെ പറഞ്ഞ് ബോധ്യപ്പെടുത്തുക ശ്രമകരമായ ജോലിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ വായു ശുദ്ധീകരണത്തിന് എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് കെട്ടിടം പണയത്തിന് എടുക്കുന്നതിന് മുമ്പ് കമ്പനി സിഇഒമാര്‍ തന്നെ ഇങ്ങോട്ട് ചോദിക്കുന്നുവെന്ന് ബോസ്റ്റണ്‍ പ്രോപ്പര്‍ട്ടീസിലെ ലീസിംഗ് വിഭാഗം വൈസ് പ്രസിഡന്റ് മാറ്റ് മുറൈ പറയുന്നു. അലനില്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ട് അത്തരം ചോദ്യങ്ങളെ ഭയം കൂടാതെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും മുറൈ കൂട്ടിച്ചേര്‍ത്തു.

രോഗം തരുന്ന കെട്ടിടങ്ങള്‍

എഫ്ബിഐ പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും അലനിലെ അന്വേഷകന്‍ മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. ഫര്‍ണിച്ചറുകള്‍ വായുവിലേക്ക് പുറന്തള്ളുന്ന വിഷമയമായ, തീ പിടിക്കാതിരിക്കാനുള്ള രാസവസ്തുക്കളെ കുറിച്ചായിരുന്നു ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പഠനകാലത്ത് അലന്‍ അന്വേഷണം നടത്തിയത്. പിന്നീട് ഇവയില്‍ പലതും നിരോധിച്ചു. പഠനത്തിന് ശേഷം ഒരു കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ ജോലി ആരംഭിച്ച അലന്‍ കെട്ടിടങ്ങളുടെ ഭിത്തിയില്‍ നിന്നും പുറത്തുവരുന്ന വിഷവാതകങ്ങളും അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ലീജിയനാരിസ് രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരന്വേഷണം നടത്തി.

വെള്ളം പോകുന്ന പൈപ്പുകളില്‍ വളരുന്ന ഒരു ബാക്ടീരിയ ആയിരുന്നു ഈ രോഗത്തിന് കാരണം. പക്ഷേ വെന്റിലേഷനുകളിലൂടെയും ഷവറുകളിലൂടെയും ടോയ്ലറ്റുകളിലൂടെയും ഇവ വായുവിലെത്തി. ഇതെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് അലനെ 'സിക് ബില്‍ഡിംഗ് സിന്‍ഡ്രം' എന്ന അസുഖത്തെ പരിചയപ്പെടുത്തുന്നത്. കെട്ടിടങ്ങള്‍ക്കുള്ളിലെത്തിയാല്‍ ക്ഷീണവും കണ്ണ് ചൊറിച്ചിലും തലവേദനയും അടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണ് ഇതിന്റെ ലക്ഷണം. 1970കളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. രോഗകാരണം വ്യക്തമല്ലെങ്കിലും മലിനവായു ശ്വസിക്കുന്നത് രോഗത്തിനുള്ള പ്രധാന സാധ്യതയായി കരുതപ്പെടുന്നു.

ആരോഗ്യത്തെ മാത്രമല്ല ബുദ്ധിക്ഷമതയെയും ബാധിക്കും

ഒരു വ്യക്തി ജോലി ചെയ്യുന്ന കെട്ടിടം ഡോക്ടറേക്കാള്‍ അയാളുടെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് അലന്‍ വിശ്വസിക്കുന്നത്. 2014ല്‍ അലന്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിയമിതനായി. അകത്തളങ്ങളിലെ അന്തരീക്ഷം ആളുകളുടെ ബൗദ്ധിക ശേഷികളെ എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ അന്വേഷണം. കോണ്‍ഫറന്‍സ് മുറികളില്‍ നടത്തപ്പെടുന്ന മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന മീറ്റിംഗുകളില്‍ ഉറക്കം വരികയും ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യുന്ന അനുഭവം നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. വിരസത കൊണ്ട് മാത്രമല്ല, മുറിയിലെ വായുവില്‍ തിങ്ങിക്കൂടുന്ന ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ് കൂടിയാണ് അതിനുള്ള കാരണമെന്ന് അലനും സംഘവും പറയുന്നു.

അകത്തളങ്ങളിലെ അന്തരീക്ഷവും അവിടെ കഴിയുന്നവരുടെ ചിന്താശേഷിയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി അലനും മറ്റ് ഗവേഷകരും നിരവധി പരീക്ഷണങ്ങള്‍ നടത്തി. 2015ല്‍ അവര്‍ തങ്ങളുടെ പഠനഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മികച്ച വായുസഞ്ചാരമുള്ള അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ആളുകളുടെ ചിന്താശേഷി കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ 61 ശതമാനം അധികമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. മാത്രമല്ല വളരെ പരിശുദ്ധമായ വായു ഉള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരില്‍ കെട്ടിടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ ചിന്താശേഷി 101 ശതമാനം അധികമാണെന്നും അവര്‍ കണ്ടെത്തി.

വായു വിഷമയമാകുന്നതെങ്ങനെ, എങ്ങനെ ശുദ്ധീകരിക്കാം

അകത്തളങ്ങളിലെ വായു മലിനീകരണം മനുഷ്യരുടെ ആരോഗ്യത്തെയും ബുദ്ധിക്ഷമതയെയും ദുര്‍ബലമാക്കും. വായുവിലെ സൂക്ഷ്മകണങ്ങള്‍, ഫര്‍ണിച്ചറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും പുറത്തുവിടുന്ന വാതകങ്ങള്‍, കെട്ടിടത്തിലുള്ളവര്‍ അന്തരീക്ഷത്തിലേക്ക് നിശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയാണ് അകത്തളങ്ങളിലെ വായു മലിനമാക്കുന്നതില്‍ പ്രധാനികള്‍. പക്ഷേ, ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത സാമഗ്രികള്‍ നിര്‍മാണത്തിനായി ഉപയോഗിച്ചും വായുസഞ്ചാരവും വായുശുദ്ധീകരണവും സംസ്‌കരണവും മെച്ചപ്പെടുത്തിയും നമുക്ക് കെട്ടിടങ്ങളെ ഹെല്‍ത്തി ബില്‍ഡിംഗുകള്‍ ആക്കാന്‍ കഴിയും.

പുറത്ത് നിന്നുള്ള വായുവിനെ അകത്തേക്ക് കടത്തിവിടുകയാണ് അകത്തളങ്ങളിലെ വായു ശുദ്ധീകരിക്കാനുള്ള ഏറ്റവും മികച്ച വഴി. ഇതിനായി ജനലുകള്‍ തുറന്നിടുകയും വെന്റിലേഷന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക. വായു മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള വായു ശുദ്ധീകരണ സംവിധാനങ്ങളും വായു സംസ്‌കരണ സംവിധാനങ്ങളും വേണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള, വായുവിനെ ചൂടാക്കുന്നതിനും തണുപ്പിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ ഒരേ വായുവിനെ വീണ്ടും വീണ്ടും മുറിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്(റീസര്‍ക്കുലേറ്റ്). അതിനാല്‍ ഇടയ്ക്ക് ജനലുകള്‍ തുറന്നിട്ട് പുറത്ത് നിന്നുള്ള വായുവിന് അകത്ത് കയറാന്‍ അവസരമൊരുക്കുക. നിലത്ത് വിരിക്കുന്ന പരവതാനികള്‍, കുഷ്യനുകള്‍, പെയിന്റുകള്‍, വൃത്തിയാക്കുന്നതിനുള്ള സാമഗ്രികള്‍ എന്നിവ ബാഷ്പീകരിച്ച് പോകുന്ന(വോളറ്റൈല്‍) ജൈവ സംയുക്തങ്ങള്‍ (വിഒസി) അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. ഇവ കെട്ടിടങ്ങളിലുള്ളവരില്‍ അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. മികച്ച, ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത ഫര്‍ണിച്ചറുകളും പെയിന്റുകളും മറ്റ് സാമഗ്രികളും അകത്തളങ്ങളിലേക്ക് തെരഞ്ഞെടുക്കുകയാണ് ഇതിന് പരിഹാരം. വായുസഞ്ചാരക്കുറവ് മൂലം കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ശ്വാസോച്ഛാസ സമയത്ത് പുറത്ത് വിടുന്ന കാര്‍ബണ്‍ ഡയോക്സൈഡ് കെട്ടിക്കിടാക്കാന്‍ ഇട വരുന്നതും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ബുദ്ധിക്ഷമത പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇവ കൂടാതെ പരവതാനികളിലൂടെയുള്ള നടത്തവും കസേരയുടെ ചലനങ്ങളും അന്തരീക്ഷത്തില്‍ പൊടി പറന്ന് നടക്കാന്‍ കാരണമാകും. വായു ശുദ്ധീകരണം നടത്തുക, വാക്വംക്ലീനറുകള്‍ ഉപയോഗിച്ച് ഉപരിതലങ്ങള്‍ വൃത്തിയാക്കുക എന്നിവയാണ് ഇതൊഴിവാക്കാനുള്ള വഴികള്‍.

ഹെല്‍ത്തി ബില്‍ഡിംഗിനായുള്ള ബോധവല്‍ക്കരണം

കെട്ടിടങ്ങള്‍ക്കുള്ളിലെ വായു അതിനുള്ളില്‍ കഴിയുന്നവരുടെ ആരോഗ്യത്തെയും ചിന്താശേഷിയും സാരമായി ബാധിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ട അലന് പിന്നെ വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല. പൊതുജനാരോഗ്യത്തെ ഗൗരവത്തോടെ കാണുകയും അതിനുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിസിനസ് രംഗത്തെ പ്രമുഖരുമായി ചേര്‍ന്ന് അലന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ അധ്യാപകനും ന്യൂ ഇംഗ്ലണ്ടിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനികളിലൊന്നിന്റെ സിഇഒയുമായിരുന്ന ജോണ്‍ മകോബംര്‍ ആയിരുന്നു അവരില്‍ ഒരാള്‍. വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയില്‍ കാര്യമായ മാറ്റം കൊണ്ടുവരുമെന്ന് ഇരുവരും കമ്പനികള്‍ക്ക് ക്ലാസുകള്‍ എടുത്തു. ഹെല്‍ത്തി ബില്‍ഡിംഗ്സ് എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പിന്നീട് ഇരുവരും ചേര്‍ന്ന്' Healthy Buildings: How Indoor Spaces Drive Performance and Productivity' എന്ന പുസ്തകം പുറത്തിറക്കുകയുമുണ്ടായി. കെട്ടിടങ്ങളെ ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളായിരുന്നു ഇതില്‍ പ്രതിപാദിച്ചിരുന്നത്.

അതേസമയം അകത്തളങ്ങളിലെ അന്തരീക്ഷം അവിടെയുള്ളവരുടെ മാനസികനിലയെ എങ്ങനെ ബാധിക്കുമെന്നതില്‍ അലനും കൂട്ടരും ഗവേഷണം തുടര്‍ന്നു. കോക്പിറ്റുകളിലെ ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുന്ന വിമാനങ്ങളിലെ പൈലറ്റുമാരുടെ പ്രകടനം മോശമാകുന്നുവെന്നും താപ തംരഗ സമയത്ത് എയര്‍ കണ്ടീഷനിംഗ് ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ പ്രതികരണശേഷിയും പ്രശ്ന പരിഹാരശേഷിയും എയര്‍ കണ്ടീഷനിംഗ് ഉള്ള ഇടങ്ങളിലുള്ള വിദ്യാര്‍ത്ഥികളേക്കാള്‍ ദുര്‍ബലമാണെന്നുമടക്കമുള്ള കണ്ടെത്തലുകള്‍ അവര്‍ നടത്തി. അകത്തളങ്ങളില്‍ ചെടികളും പ്രകൃതിദൃശ്യങ്ങളും ഉള്‍ക്കൈാള്ളിച്ചാല്‍ ഓഫീസ് ജീവനക്കാരുടെ ഹൃദയമിടിപ്പ് നിരക്കും രക്തസമ്മര്‍ദ്ദവും മാനസികസമ്മര്‍ദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങളും കുറയ്ക്കാമെന്നും അവര്‍ നിരീക്ഷിച്ചു.

പരിശുദ്ധ വായുവിന്റെ വിലയറിഞ്ഞ കൊറോണക്കാലം

ശുദ്ധവായുവിന്റെയും ഓക്സിജന്റെയും വില നേരിട്ടറിഞ്ഞ കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. കൊറോണ വൈറസ് എന്ന സൂക്ഷ്മാണു നമ്മെ പലതും പഠിപ്പിച്ചു. അതിലൊന്നാണ് വായുവിന്റെ മൂല്യം. 2020 ജനുവരിയില്‍ ചൈനയിലെ വുഹാനില്‍ കൊറോണ വൈറസിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വായു ഗുണനിലവാരത്തെ കുറിച്ചും അകത്തളങ്ങളിലെ രോഗവ്യാപനത്തെ കുറിച്ചും താന്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ പ്രസക്തി ലോകം തിരിച്ചറിയാന്‍ പോകുകയാണെന്ന് അലന് മനസിലായി.

രോഗബാധിതരുടെ നിശ്വാസത്തിലൂടെ പുറത്ത് വരുന്ന, കുറച്ച് സമയം മാത്രം വായുവില്‍ തങ്ങിനില്‍ക്കുകയും പിന്നീട് പ്രതലങ്ങളില്‍ ചെന്ന് പതിക്കുകയും ചെയ്യുന്ന വലിയ ജലകണങ്ങളിലൂടെയാണ് കൊറോണ വൈറസ് വ്യാപിക്കുന്നതെന്ന ആശയമായിരുന്നു പകര്‍ച്ചവ്യാധിയുടെ ആദ്യനാളുകളില്‍ ലോകാരോഗ്യ സംഘടന വിദഗ്ധര്‍ മുന്നോട്ട് വെച്ചത്. പക്ഷേ വായു വഴി പകരുന്ന വൈറസുകള്‍ ആളുകള്‍ ശ്വസോച്ഛാസം നടത്തുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോള്‍ വരെ പുറത്തുവരുന്ന വളരെ സൂക്ഷ്മമായ കണങ്ങള്‍ വഴി പകരുമെന്നും ഇത്തരം കണങ്ങള്‍ക്ക് ഒരു മുറിയിലുടനീളം മണിക്കൂറുകളോളം സഞ്ചരിക്കാനാകുമെന്നും വായുകണങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. രണ്ട് മീറ്റര്‍ സാമൂഹിക അകലം, ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ട് പ്രതലങ്ങള്‍ വൃത്തിയാക്കല്‍ തുടങ്ങിയ രോഗനിവാരണ നയങ്ങള്‍ക്കെതിരെ അവര്‍ രംഗത്തിറങ്ങി. പുറത്തിറങ്ങുന്ന ആളുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം അകത്തളങ്ങളില്‍ കഴിയുന്നവരില്‍ മാസ്‌ക് ഉപയോഗമടക്കം നിര്‍ബന്ധമാക്കുകയാണ് വേണ്ടതെന്ന് അവര്‍ വാദിച്ചു. അലനും ഇവര്‍ക്കൊപ്പം നിന്നു.

പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ തുടക്കത്തില്‍ തന്നെ പലതും ചെയ്യാന്‍ കഴിയുമായിരുന്നുവെന്ന അറിവ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അലനെ അലട്ടുന്നു. വായുകണങ്ങളിലൂടെയുള്ള രോഗവ്യാപനം സാധ്യത മാത്രമല്ല സത്യമാണെന്ന് അറിഞ്ഞിട്ടും തെളിവിനായി കാത്തുനില്‍ക്കേണ്ടി വന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി. ഒരു നിമിഷം കൊണ്ട് രോഗാണുക്കള്‍ പതിന്മടങ്ങാകുന്ന പകര്‍ച്ചവ്യാധിക്കാലത്ത് രോഗവ്യാപനം തടുക്കാന്‍ സഹായിക്കുന്ന ഏതൊരു നയവും ഉടനടി നടപ്പാക്കുകയാണ് വേണ്ടതെന്ന് അലന്‍ പറയുന്നു. തുടര്‍ന്നിങ്ങോട്ട് രാപ്പകലില്ലാതെ അലന്‍ തന്റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലോകവുമായി പങ്കുവെച്ച് കൊണ്ടേയിരുന്നു. മികച്ച വായുസഞ്ചാരമുള്ള കെട്ടിടങ്ങള്‍ രോഗാണുവ്യാപനം കുറയ്ക്കുമെന്നും ജനവാതിലുകള്‍ എല്ലായിപ്പോഴും തുറന്നിട്ട് സ്‌കൂളുകളുകളുടെ അകത്തളങ്ങള്‍ സുരക്ഷിതമാക്കാമെന്നും വായു ശുദ്ധീകരണം നടത്തുന്ന ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിലൂടെയും ന്യൂയോര്‍ക്ക് ടൈംസിലൂടെയും അലന്‍ വിളിച്ചുപറഞ്ഞു.

ഹെല്‍ത്തി ബില്‍ഡിംഗ്സ് പ്രോഗ്രാമിന് കീഴില്‍ അകത്തളങ്ങളിലെ വായു ശുദ്ധീകരിക്കുന്നതിനായുള്ള യജ്ഞം അലനും സംഘവും തുടരുകയാണ്. സ്‌കൂളുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വീടുകളിലും ശരിയായ വായുസഞ്ചാരം എങ്ങനെ ഉറപ്പ് വരുത്താമെന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വെബ്സൈറ്റും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. പുറത്ത് നിന്നുള്ള വായുവിന് അകത്തേക്ക് കയറാന്‍ പരമാവധി സൗകര്യമൊരുക്കണമെന്നതാണ് ഇവരുടെ പ്രധാന നിര്‍ദ്ദേശം. മണിക്കൂറില്‍ കുറഞ്ഞത് നാല് മുതല്‍ ആറ് തവണയെങ്കിലും അകത്ത് നിന്നുള്ള വായു പുറത്തേക്കും പുറത്തുള്ള വായു അകത്തേക്കും ഒഴുകണം. അകത്തളങ്ങളിലെ വായു പരിശുദ്ധമാണെന്ന് ഉറപ്പാക്കുന്നതിലൂടെ നിലവിലെ പകര്‍ച്ചവ്യധി അവസാനി്പ്പിക്കാന്‍ മാത്രമല്ല ഭാവിയില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ തടുക്കാനും നമുക്കാകും.

ഏതായാലും എഫ്ബിഐ പരീക്ഷയില്‍ പരാജയപ്പെട്ടത് നന്നായെന്ന് അലന്‍ ആശ്വസിക്കുന്നുണ്ടാകും. രഹസ്യാന്വേഷണത്തേക്കാള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പരസ്യാന്വേഷണം ഒരു പടി മുകളിലാണല്ലോ. വഴി ഏതായാലും പുതിയ അറിവുകള്‍ തേടിയുള്ള അലന്റെ അന്വേഷണങ്ങള്‍ ഇന്നും തുടരുന്നു..

  continue reading

120 حلقات

Artwork
iconمشاركة
 

سلسلة مؤرشفة ("تلقيمة معطلة" status)

When? This feed was archived on July 30, 2022 19:08 (1+ y ago). Last successful fetch was on March 11, 2022 09:37 (2y ago)

Why? تلقيمة معطلة status. لم تتمكن خوادمنا من جلب تلقيمة بودكاست صحيحة لفترة طويلة.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage episode 308373574 series 3012657
المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرةً بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.

വര്‍ക്ക് ഫ്രം ഹോമും വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസവും സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ നിങ്ങള്‍ ജോലി ചെയ്യുന്ന, അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്ന മുറിക്കുള്ളിലെയും പൊതുവെ വീട്ടിനുള്ളിലെയും വായു നമ്മുടെ ആരോഗ്യത്തെയും ബുദ്ധിയെയും മനസിനെയും ക്രിയാത്മകതയെയും ഒരുപോലെ ബാധിക്കുകയാണ്. അതിനെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളെ പരിചയപ്പെടാം...

ഒരു സംഭവ കഥ പറയാം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജോസഫ് അലെന്‍ ജനിച്ചുവീഴുന്നത് ഒരു കുറ്റാന്വേഷണ കുടുംബത്തിലാണ്. പിതാവ് ഒരു ഡിറ്റക്റ്റീവായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു കുറ്റാന്വേഷണ ഏജന്‍സിയും ഉണ്ടായിരുന്നു. സ്വാഭാവികമായും കുറ്റകൃത്യങ്ങള്‍ക്ക് പിറകേയുള്ള പിതാവിന്റെ അന്വേഷണങ്ങളില്‍ അലനും ഒപ്പം കൂടി. അങ്ങനെ അദ്ദേഹത്തിന്റെ കൗമാരവും യൗവ്വനവും പലവിധ കുറ്റാന്വേഷണ പ്രവര്‍ത്തനങ്ങളുമായി കടന്നുപോയി. പതിയെപ്പതിയെ പിതാവിന്റെ ബിസിനസും അന്വേഷണങ്ങളും അലന്റെ മേല്‍നോട്ടത്തിലായി. ഡിറ്റക്റ്റീവ് നോവലുകള്‍ വായിക്കുന്നത് പോലെ ഹരം കൊള്ളിക്കുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്ക് പിന്നാലെയുള്ള യാത്രയെന്ന് അലന്‍ ഓര്‍ക്കുന്നു. പക്ഷേ മനസിന്റെ ഏതോ ഒരു കോണില്‍ ശാസ്ത്രജ്ഞന്‍ ആകണമെന്ന മോഹം അലന്‍ രഹസ്യമായി കാത്തുസൂക്ഷിച്ചിരുന്നു. ആ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനെന്നവണ്ണം അന്വേഷണ ഏജന്‍സിയിലെ ജോലിക്കൊപ്പം അദ്ദേഹം ബോസ്റ്റണ്‍ കോളെജില്‍ നിന്ന് പാരിസ്ഥിതിക ശാസ്ത്രത്തില്‍ ബിരുദവുമെടുത്തു.

അതേസമയം കുറ്റാന്വേഷണത്തില്‍ മിടുക്കനായിത്തീര്‍ന്ന അലന് മുന്നില്‍ എഫ്ബിഐ ഏജന്റ് ആകാനുള്ള അവസരവും വന്നെത്തി. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന അഭിമുഖങ്ങളിലും പരീക്ഷകളിലും വിജയിച്ച് ഏറ്റവുമൊടുവിലത്തെ പരീക്ഷണമായ പോളിഗ്രാഫ് ടെസ്റ്റിന് അലന്‍ ഒരുങ്ങി. ആദ്യ റൗണ്ടില്‍ അദ്ദേഹം ജയിച്ചു.

പൊതുജനാരോഗ്യത്തില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ അലന്‍ ഇന്ന് ഹാര്‍വാര്‍ഡിന്റെ ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ 'ഹെല്‍ത്തി ബില്‍ഡിംഗ്സ്' പ്രോഗ്രാമിന്റെ ഡയറക്റ്ററാണ്

ചോദിച്ച കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം സംശയമന്യേ അലന്‍ ഉത്തരം പറഞ്ഞു. തുടര്‍ന്ന് അലനെ പരീക്ഷിക്കാന്‍ തങ്ങളുടെ ഏറ്റവും കര്‍ക്കശക്കാരനായ ചോദ്യകര്‍ത്താവിനെ തന്നെ എഫ്ബിഐ വിളിച്ചുവരുത്തി. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ശേഷം നീ നുണയാണ് പറയുന്നതെന്ന് എനിക്കറിയാമെന്ന് ചോദ്യകര്‍ത്താവ് അലറിക്കൊണ്ട് പറഞ്ഞു. പക്ഷേ അലന്‍ ശാന്തനായി തന്നെ ഇരുന്നു. ചോദ്യകര്‍ത്താവ് വാതില്‍ കൊട്ടിയടച്ച് പുറത്തുപോയി. പുറത്തുപോയ അദ്ദേഹം തിരിച്ചുവന്ന് 'അഭിനന്ദനങ്ങള്‍ താങ്കള്‍ പരീക്ഷയില്‍ വിജയിച്ചിരിക്കുന്നു'വെന്ന് പറയുമെന്നാണ് അലന്‍ കരുതിയത്. കാരണം തന്റെ പ്രകടനത്തില്‍ അലന് വിശ്വാസമുണ്ടായിരുന്നു. പക്ഷേ രണ്ടാം റൗണ്ടില്‍ അലന്‍ പരാജയപ്പെട്ടു. പോളിഗ്രാഫില്‍ ടെസ്റ്റില്‍ അടി പതറാത്തവരെ എഫ്ബിഐക്ക് ആവശ്യമില്ലായിരുന്നു. കരിയര്‍ സംബന്ധിച്ച് അലന് മുമ്പിലുണ്ടായിരുന്ന അനിശ്ചിതത്വം അതോടെ അവസാനിച്ചു. രാവിലെ എഫ്ബിഐയുടെ നുണ പരിശോധന പരീക്ഷയില്‍ പരാജയപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം പബ്ലിക് ഹെല്‍ത്തില്‍ ബിരുദ പഠനം ആരംഭിച്ച ഏക വ്യക്തി താനായിരിക്കുമെന്ന് അലന്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ക്ക് പിറകേയുള്ള യാത്ര അവിടെ അവസാനിച്ചെങ്കിലും ഉള്ളിലെ അന്വേഷണ വാസന അലന്‍ ഉപേക്ഷിച്ചില്ല.

അകത്തളങ്ങളിലെ വിഷവായുവിന് പിന്നാലെയുള്ള യാത്ര

പൊതുജനാരോഗ്യത്തില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ അലന്‍ ഇന്ന് ഹാര്‍വാര്‍ഡിന്റെ ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ 'ഹെല്‍ത്തി ബില്‍ഡിംഗ്സ്' പ്രോഗ്രാമിന്റെ ഡയറക്റ്ററാണ്. അകത്തളങ്ങളിലെ ഫര്‍ണിച്ചറുകളും ചവിട്ടികളും പെയിന്റുകളും പുറത്തേക്ക് പോകാനാകാതെ തിങ്ങിക്കിടക്കുന്ന വായുവും പുറന്തള്ളുന്ന വിഷവാതകങ്ങളും ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ് ഹെല്‍ത്തി ബില്‍ഡിംഗ് പ്രോഗ്രാം ചര്‍ച്ച ചെയ്യുന്നത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ കറങ്ങിനടക്കുന്ന വായു ആരോഗ്യത്തെ മാത്രമല്ല വ്യക്തതയോടെയും സര്‍ഗാത്മകമായും ചിന്തിക്കാനുള്ള നമ്മുടെ ശേഷിയെയും ബാധിക്കുന്നുണ്ടെന്നാണ് അലന്റെയും സംഘത്തിന്റെയും കണ്ടെത്തല്‍. ഒന്നാലോചിച്ച് നോക്കൂ ജീവിതത്തിന്റെ 90 ശതമാനത്തിലധികം സമയം അകത്തളങ്ങളില്‍ ചിലവഴിക്കുന്നവരാണ് നമ്മളില്‍ പലരും. അലനും സംഘവും പറയുന്നത് സത്യമാണെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥ എന്തായിത്തീരും. കെട്ടിടങ്ങളുടെ പ്രവര്‍ത്തനരീതി മുതല്‍ അവിടുത്തെ പാരിസ്ഥിതിക അന്തരീക്ഷം വരെയുള്ള കാര്യങ്ങളിലും ആരോഗ്യവുമായി അവയ്ക്കുള്ള ബന്ധത്തിലും അലന് അപാരമായ ജ്ഞാനമുള്ളതായി ഇല്യാനോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവില്‍, ആര്‍കിടെക്ചറല്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് വിഭാഗം അധ്യക്ഷനായ ബ്രെന്റ് സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന ആളുകള്‍ ലോകത്ത് തന്നെ വളരെ കുറവായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം

കോവിഡ്കാലത്ത് പ്രസക്തമായ വിഷയം

കോവിഡ്-19 പകര്‍ച്ചവ്യാധി ലോകത്തെയാകെ ഗ്രസിക്കുന്നതിന് മുമ്പ് നാം ശ്വസിക്കുന്ന വായുവിന്റെ പരിശുദ്ധിയെക്കുറിച്ച് ജനങ്ങള്‍, പ്രത്യേകിച്ച് പൊതുജനങ്ങള്‍ ഇത്രകണ്ട് ബോധവാന്മാരായിരുന്നില്ല. അത് അകത്തള്ളങ്ങളിലെ ആയാലും പുറത്തേത് ആയാലും. പക്ഷേ മഹാമാരി ലോകത്തിന് പുതിയ പല അറിവുകളും നല്‍കി. അല്ലെങ്കില്‍ നേരത്തെയുണ്ടായിരുന്ന ചില അറിവുകള്‍ അംഗീകരിക്കാനും അവ അനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും നാം നിര്‍ബന്ധിതരായി. കെട്ടിട നിര്‍മ്മാണത്തില്‍ അലന്റെ ഉപദേശങ്ങള്‍ തേടുന്ന അമേരിക്കയിലെ വന്‍കിട കെട്ടിട നിര്‍മാതാക്കളായ ബോസ്റ്റണ്‍ പ്രോപ്പര്‍ട്ടീസ് ഇക്കാര്യം ശരിവെക്കുന്നു. പകര്‍ച്ചവ്യാധിക്ക് മുമ്പ് അകത്തളങ്ങളിലെ വായുവിന് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് കമ്പനി എക്സിക്യുട്ടീവുകളെ പറഞ്ഞ് ബോധ്യപ്പെടുത്തുക ശ്രമകരമായ ജോലിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ വായു ശുദ്ധീകരണത്തിന് എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് കെട്ടിടം പണയത്തിന് എടുക്കുന്നതിന് മുമ്പ് കമ്പനി സിഇഒമാര്‍ തന്നെ ഇങ്ങോട്ട് ചോദിക്കുന്നുവെന്ന് ബോസ്റ്റണ്‍ പ്രോപ്പര്‍ട്ടീസിലെ ലീസിംഗ് വിഭാഗം വൈസ് പ്രസിഡന്റ് മാറ്റ് മുറൈ പറയുന്നു. അലനില്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ട് അത്തരം ചോദ്യങ്ങളെ ഭയം കൂടാതെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും മുറൈ കൂട്ടിച്ചേര്‍ത്തു.

രോഗം തരുന്ന കെട്ടിടങ്ങള്‍

എഫ്ബിഐ പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും അലനിലെ അന്വേഷകന്‍ മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. ഫര്‍ണിച്ചറുകള്‍ വായുവിലേക്ക് പുറന്തള്ളുന്ന വിഷമയമായ, തീ പിടിക്കാതിരിക്കാനുള്ള രാസവസ്തുക്കളെ കുറിച്ചായിരുന്നു ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പഠനകാലത്ത് അലന്‍ അന്വേഷണം നടത്തിയത്. പിന്നീട് ഇവയില്‍ പലതും നിരോധിച്ചു. പഠനത്തിന് ശേഷം ഒരു കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ ജോലി ആരംഭിച്ച അലന്‍ കെട്ടിടങ്ങളുടെ ഭിത്തിയില്‍ നിന്നും പുറത്തുവരുന്ന വിഷവാതകങ്ങളും അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ലീജിയനാരിസ് രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരന്വേഷണം നടത്തി.

വെള്ളം പോകുന്ന പൈപ്പുകളില്‍ വളരുന്ന ഒരു ബാക്ടീരിയ ആയിരുന്നു ഈ രോഗത്തിന് കാരണം. പക്ഷേ വെന്റിലേഷനുകളിലൂടെയും ഷവറുകളിലൂടെയും ടോയ്ലറ്റുകളിലൂടെയും ഇവ വായുവിലെത്തി. ഇതെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് അലനെ 'സിക് ബില്‍ഡിംഗ് സിന്‍ഡ്രം' എന്ന അസുഖത്തെ പരിചയപ്പെടുത്തുന്നത്. കെട്ടിടങ്ങള്‍ക്കുള്ളിലെത്തിയാല്‍ ക്ഷീണവും കണ്ണ് ചൊറിച്ചിലും തലവേദനയും അടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണ് ഇതിന്റെ ലക്ഷണം. 1970കളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. രോഗകാരണം വ്യക്തമല്ലെങ്കിലും മലിനവായു ശ്വസിക്കുന്നത് രോഗത്തിനുള്ള പ്രധാന സാധ്യതയായി കരുതപ്പെടുന്നു.

ആരോഗ്യത്തെ മാത്രമല്ല ബുദ്ധിക്ഷമതയെയും ബാധിക്കും

ഒരു വ്യക്തി ജോലി ചെയ്യുന്ന കെട്ടിടം ഡോക്ടറേക്കാള്‍ അയാളുടെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് അലന്‍ വിശ്വസിക്കുന്നത്. 2014ല്‍ അലന്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിയമിതനായി. അകത്തളങ്ങളിലെ അന്തരീക്ഷം ആളുകളുടെ ബൗദ്ധിക ശേഷികളെ എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ അന്വേഷണം. കോണ്‍ഫറന്‍സ് മുറികളില്‍ നടത്തപ്പെടുന്ന മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന മീറ്റിംഗുകളില്‍ ഉറക്കം വരികയും ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യുന്ന അനുഭവം നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. വിരസത കൊണ്ട് മാത്രമല്ല, മുറിയിലെ വായുവില്‍ തിങ്ങിക്കൂടുന്ന ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ് കൂടിയാണ് അതിനുള്ള കാരണമെന്ന് അലനും സംഘവും പറയുന്നു.

അകത്തളങ്ങളിലെ അന്തരീക്ഷവും അവിടെ കഴിയുന്നവരുടെ ചിന്താശേഷിയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി അലനും മറ്റ് ഗവേഷകരും നിരവധി പരീക്ഷണങ്ങള്‍ നടത്തി. 2015ല്‍ അവര്‍ തങ്ങളുടെ പഠനഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മികച്ച വായുസഞ്ചാരമുള്ള അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ആളുകളുടെ ചിന്താശേഷി കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ 61 ശതമാനം അധികമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. മാത്രമല്ല വളരെ പരിശുദ്ധമായ വായു ഉള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരില്‍ കെട്ടിടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ ചിന്താശേഷി 101 ശതമാനം അധികമാണെന്നും അവര്‍ കണ്ടെത്തി.

വായു വിഷമയമാകുന്നതെങ്ങനെ, എങ്ങനെ ശുദ്ധീകരിക്കാം

അകത്തളങ്ങളിലെ വായു മലിനീകരണം മനുഷ്യരുടെ ആരോഗ്യത്തെയും ബുദ്ധിക്ഷമതയെയും ദുര്‍ബലമാക്കും. വായുവിലെ സൂക്ഷ്മകണങ്ങള്‍, ഫര്‍ണിച്ചറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും പുറത്തുവിടുന്ന വാതകങ്ങള്‍, കെട്ടിടത്തിലുള്ളവര്‍ അന്തരീക്ഷത്തിലേക്ക് നിശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയാണ് അകത്തളങ്ങളിലെ വായു മലിനമാക്കുന്നതില്‍ പ്രധാനികള്‍. പക്ഷേ, ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത സാമഗ്രികള്‍ നിര്‍മാണത്തിനായി ഉപയോഗിച്ചും വായുസഞ്ചാരവും വായുശുദ്ധീകരണവും സംസ്‌കരണവും മെച്ചപ്പെടുത്തിയും നമുക്ക് കെട്ടിടങ്ങളെ ഹെല്‍ത്തി ബില്‍ഡിംഗുകള്‍ ആക്കാന്‍ കഴിയും.

പുറത്ത് നിന്നുള്ള വായുവിനെ അകത്തേക്ക് കടത്തിവിടുകയാണ് അകത്തളങ്ങളിലെ വായു ശുദ്ധീകരിക്കാനുള്ള ഏറ്റവും മികച്ച വഴി. ഇതിനായി ജനലുകള്‍ തുറന്നിടുകയും വെന്റിലേഷന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക. വായു മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള വായു ശുദ്ധീകരണ സംവിധാനങ്ങളും വായു സംസ്‌കരണ സംവിധാനങ്ങളും വേണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള, വായുവിനെ ചൂടാക്കുന്നതിനും തണുപ്പിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ ഒരേ വായുവിനെ വീണ്ടും വീണ്ടും മുറിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്(റീസര്‍ക്കുലേറ്റ്). അതിനാല്‍ ഇടയ്ക്ക് ജനലുകള്‍ തുറന്നിട്ട് പുറത്ത് നിന്നുള്ള വായുവിന് അകത്ത് കയറാന്‍ അവസരമൊരുക്കുക. നിലത്ത് വിരിക്കുന്ന പരവതാനികള്‍, കുഷ്യനുകള്‍, പെയിന്റുകള്‍, വൃത്തിയാക്കുന്നതിനുള്ള സാമഗ്രികള്‍ എന്നിവ ബാഷ്പീകരിച്ച് പോകുന്ന(വോളറ്റൈല്‍) ജൈവ സംയുക്തങ്ങള്‍ (വിഒസി) അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. ഇവ കെട്ടിടങ്ങളിലുള്ളവരില്‍ അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. മികച്ച, ആരോഗ്യത്തിന് ദോഷമുണ്ടാക്കാത്ത ഫര്‍ണിച്ചറുകളും പെയിന്റുകളും മറ്റ് സാമഗ്രികളും അകത്തളങ്ങളിലേക്ക് തെരഞ്ഞെടുക്കുകയാണ് ഇതിന് പരിഹാരം. വായുസഞ്ചാരക്കുറവ് മൂലം കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ശ്വാസോച്ഛാസ സമയത്ത് പുറത്ത് വിടുന്ന കാര്‍ബണ്‍ ഡയോക്സൈഡ് കെട്ടിക്കിടാക്കാന്‍ ഇട വരുന്നതും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ബുദ്ധിക്ഷമത പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇവ കൂടാതെ പരവതാനികളിലൂടെയുള്ള നടത്തവും കസേരയുടെ ചലനങ്ങളും അന്തരീക്ഷത്തില്‍ പൊടി പറന്ന് നടക്കാന്‍ കാരണമാകും. വായു ശുദ്ധീകരണം നടത്തുക, വാക്വംക്ലീനറുകള്‍ ഉപയോഗിച്ച് ഉപരിതലങ്ങള്‍ വൃത്തിയാക്കുക എന്നിവയാണ് ഇതൊഴിവാക്കാനുള്ള വഴികള്‍.

ഹെല്‍ത്തി ബില്‍ഡിംഗിനായുള്ള ബോധവല്‍ക്കരണം

കെട്ടിടങ്ങള്‍ക്കുള്ളിലെ വായു അതിനുള്ളില്‍ കഴിയുന്നവരുടെ ആരോഗ്യത്തെയും ചിന്താശേഷിയും സാരമായി ബാധിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ട അലന് പിന്നെ വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല. പൊതുജനാരോഗ്യത്തെ ഗൗരവത്തോടെ കാണുകയും അതിനുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിസിനസ് രംഗത്തെ പ്രമുഖരുമായി ചേര്‍ന്ന് അലന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ അധ്യാപകനും ന്യൂ ഇംഗ്ലണ്ടിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനികളിലൊന്നിന്റെ സിഇഒയുമായിരുന്ന ജോണ്‍ മകോബംര്‍ ആയിരുന്നു അവരില്‍ ഒരാള്‍. വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയില്‍ കാര്യമായ മാറ്റം കൊണ്ടുവരുമെന്ന് ഇരുവരും കമ്പനികള്‍ക്ക് ക്ലാസുകള്‍ എടുത്തു. ഹെല്‍ത്തി ബില്‍ഡിംഗ്സ് എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പിന്നീട് ഇരുവരും ചേര്‍ന്ന്' Healthy Buildings: How Indoor Spaces Drive Performance and Productivity' എന്ന പുസ്തകം പുറത്തിറക്കുകയുമുണ്ടായി. കെട്ടിടങ്ങളെ ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളായിരുന്നു ഇതില്‍ പ്രതിപാദിച്ചിരുന്നത്.

അതേസമയം അകത്തളങ്ങളിലെ അന്തരീക്ഷം അവിടെയുള്ളവരുടെ മാനസികനിലയെ എങ്ങനെ ബാധിക്കുമെന്നതില്‍ അലനും കൂട്ടരും ഗവേഷണം തുടര്‍ന്നു. കോക്പിറ്റുകളിലെ ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുന്ന വിമാനങ്ങളിലെ പൈലറ്റുമാരുടെ പ്രകടനം മോശമാകുന്നുവെന്നും താപ തംരഗ സമയത്ത് എയര്‍ കണ്ടീഷനിംഗ് ഇല്ലാത്ത സാഹചര്യങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ പ്രതികരണശേഷിയും പ്രശ്ന പരിഹാരശേഷിയും എയര്‍ കണ്ടീഷനിംഗ് ഉള്ള ഇടങ്ങളിലുള്ള വിദ്യാര്‍ത്ഥികളേക്കാള്‍ ദുര്‍ബലമാണെന്നുമടക്കമുള്ള കണ്ടെത്തലുകള്‍ അവര്‍ നടത്തി. അകത്തളങ്ങളില്‍ ചെടികളും പ്രകൃതിദൃശ്യങ്ങളും ഉള്‍ക്കൈാള്ളിച്ചാല്‍ ഓഫീസ് ജീവനക്കാരുടെ ഹൃദയമിടിപ്പ് നിരക്കും രക്തസമ്മര്‍ദ്ദവും മാനസികസമ്മര്‍ദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങളും കുറയ്ക്കാമെന്നും അവര്‍ നിരീക്ഷിച്ചു.

പരിശുദ്ധ വായുവിന്റെ വിലയറിഞ്ഞ കൊറോണക്കാലം

ശുദ്ധവായുവിന്റെയും ഓക്സിജന്റെയും വില നേരിട്ടറിഞ്ഞ കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. കൊറോണ വൈറസ് എന്ന സൂക്ഷ്മാണു നമ്മെ പലതും പഠിപ്പിച്ചു. അതിലൊന്നാണ് വായുവിന്റെ മൂല്യം. 2020 ജനുവരിയില്‍ ചൈനയിലെ വുഹാനില്‍ കൊറോണ വൈറസിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വായു ഗുണനിലവാരത്തെ കുറിച്ചും അകത്തളങ്ങളിലെ രോഗവ്യാപനത്തെ കുറിച്ചും താന്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ പ്രസക്തി ലോകം തിരിച്ചറിയാന്‍ പോകുകയാണെന്ന് അലന് മനസിലായി.

രോഗബാധിതരുടെ നിശ്വാസത്തിലൂടെ പുറത്ത് വരുന്ന, കുറച്ച് സമയം മാത്രം വായുവില്‍ തങ്ങിനില്‍ക്കുകയും പിന്നീട് പ്രതലങ്ങളില്‍ ചെന്ന് പതിക്കുകയും ചെയ്യുന്ന വലിയ ജലകണങ്ങളിലൂടെയാണ് കൊറോണ വൈറസ് വ്യാപിക്കുന്നതെന്ന ആശയമായിരുന്നു പകര്‍ച്ചവ്യാധിയുടെ ആദ്യനാളുകളില്‍ ലോകാരോഗ്യ സംഘടന വിദഗ്ധര്‍ മുന്നോട്ട് വെച്ചത്. പക്ഷേ വായു വഴി പകരുന്ന വൈറസുകള്‍ ആളുകള്‍ ശ്വസോച്ഛാസം നടത്തുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോള്‍ വരെ പുറത്തുവരുന്ന വളരെ സൂക്ഷ്മമായ കണങ്ങള്‍ വഴി പകരുമെന്നും ഇത്തരം കണങ്ങള്‍ക്ക് ഒരു മുറിയിലുടനീളം മണിക്കൂറുകളോളം സഞ്ചരിക്കാനാകുമെന്നും വായുകണങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. രണ്ട് മീറ്റര്‍ സാമൂഹിക അകലം, ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ട് പ്രതലങ്ങള്‍ വൃത്തിയാക്കല്‍ തുടങ്ങിയ രോഗനിവാരണ നയങ്ങള്‍ക്കെതിരെ അവര്‍ രംഗത്തിറങ്ങി. പുറത്തിറങ്ങുന്ന ആളുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം അകത്തളങ്ങളില്‍ കഴിയുന്നവരില്‍ മാസ്‌ക് ഉപയോഗമടക്കം നിര്‍ബന്ധമാക്കുകയാണ് വേണ്ടതെന്ന് അവര്‍ വാദിച്ചു. അലനും ഇവര്‍ക്കൊപ്പം നിന്നു.

പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ തുടക്കത്തില്‍ തന്നെ പലതും ചെയ്യാന്‍ കഴിയുമായിരുന്നുവെന്ന അറിവ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അലനെ അലട്ടുന്നു. വായുകണങ്ങളിലൂടെയുള്ള രോഗവ്യാപനം സാധ്യത മാത്രമല്ല സത്യമാണെന്ന് അറിഞ്ഞിട്ടും തെളിവിനായി കാത്തുനില്‍ക്കേണ്ടി വന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി. ഒരു നിമിഷം കൊണ്ട് രോഗാണുക്കള്‍ പതിന്മടങ്ങാകുന്ന പകര്‍ച്ചവ്യാധിക്കാലത്ത് രോഗവ്യാപനം തടുക്കാന്‍ സഹായിക്കുന്ന ഏതൊരു നയവും ഉടനടി നടപ്പാക്കുകയാണ് വേണ്ടതെന്ന് അലന്‍ പറയുന്നു. തുടര്‍ന്നിങ്ങോട്ട് രാപ്പകലില്ലാതെ അലന്‍ തന്റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലോകവുമായി പങ്കുവെച്ച് കൊണ്ടേയിരുന്നു. മികച്ച വായുസഞ്ചാരമുള്ള കെട്ടിടങ്ങള്‍ രോഗാണുവ്യാപനം കുറയ്ക്കുമെന്നും ജനവാതിലുകള്‍ എല്ലായിപ്പോഴും തുറന്നിട്ട് സ്‌കൂളുകളുകളുടെ അകത്തളങ്ങള്‍ സുരക്ഷിതമാക്കാമെന്നും വായു ശുദ്ധീകരണം നടത്തുന്ന ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിലൂടെയും ന്യൂയോര്‍ക്ക് ടൈംസിലൂടെയും അലന്‍ വിളിച്ചുപറഞ്ഞു.

ഹെല്‍ത്തി ബില്‍ഡിംഗ്സ് പ്രോഗ്രാമിന് കീഴില്‍ അകത്തളങ്ങളിലെ വായു ശുദ്ധീകരിക്കുന്നതിനായുള്ള യജ്ഞം അലനും സംഘവും തുടരുകയാണ്. സ്‌കൂളുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വീടുകളിലും ശരിയായ വായുസഞ്ചാരം എങ്ങനെ ഉറപ്പ് വരുത്താമെന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വെബ്സൈറ്റും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. പുറത്ത് നിന്നുള്ള വായുവിന് അകത്തേക്ക് കയറാന്‍ പരമാവധി സൗകര്യമൊരുക്കണമെന്നതാണ് ഇവരുടെ പ്രധാന നിര്‍ദ്ദേശം. മണിക്കൂറില്‍ കുറഞ്ഞത് നാല് മുതല്‍ ആറ് തവണയെങ്കിലും അകത്ത് നിന്നുള്ള വായു പുറത്തേക്കും പുറത്തുള്ള വായു അകത്തേക്കും ഒഴുകണം. അകത്തളങ്ങളിലെ വായു പരിശുദ്ധമാണെന്ന് ഉറപ്പാക്കുന്നതിലൂടെ നിലവിലെ പകര്‍ച്ചവ്യധി അവസാനി്പ്പിക്കാന്‍ മാത്രമല്ല ഭാവിയില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ തടുക്കാനും നമുക്കാകും.

ഏതായാലും എഫ്ബിഐ പരീക്ഷയില്‍ പരാജയപ്പെട്ടത് നന്നായെന്ന് അലന്‍ ആശ്വസിക്കുന്നുണ്ടാകും. രഹസ്യാന്വേഷണത്തേക്കാള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പരസ്യാന്വേഷണം ഒരു പടി മുകളിലാണല്ലോ. വഴി ഏതായാലും പുതിയ അറിവുകള്‍ തേടിയുള്ള അലന്റെ അന്വേഷണങ്ങള്‍ ഇന്നും തുടരുന്നു..

  continue reading

120 حلقات

كل الحلقات

×
 
Loading …

مرحبًا بك في مشغل أف ام!

يقوم برنامج مشغل أف أم بمسح الويب للحصول على بودكاست عالية الجودة لتستمتع بها الآن. إنه أفضل تطبيق بودكاست ويعمل على أجهزة اندرويد والأيفون والويب. قم بالتسجيل لمزامنة الاشتراكات عبر الأجهزة.

 

دليل مرجعي سريع